ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബുവച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി പരിഭ്രാന്തി പരത്തി. ചെന്നൈ - മുംബൈ, വാരണാസി - ന്യൂഡൽഹി വിമാനങ്ങൾക്കായിരുന്നു ഭീഷണി.

ശനിയാഴ്ച രാവിലെ 6.55ന് ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആറ്ഇ 5314 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വാരാണസിയിൽനിന്ന് ഡൽഹിക്കുള്ള ആറ് ഇ 2232 വിമാനത്തിൽ യാത്രക്കാരന്‍റെ കൈവശം ബോംബുണ്ടെന്ന് അയാളുടെ ഭാര്യയാണ് വിമാനത്താവളത്തിലേക്ക് വിളിച്ച് അറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഡൽഹിയിലിറങ്ങിയ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സന്ദേശം വ്യാജമാണെന്നും രണ്ടുവിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും
വിമാനക്കമ്പനി അധികൃതർ അറിയിച്ചു.