കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സംഘം ഹൈദരാബാദിലെത്തി. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്‍റെ മൊഴി.

ഇതിൽ കൂടുതൽ അന്വേഷണം നടത്താനും കേസിലെ മൂന്നാം പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കണ്ടെത്താനുമാണ് പോലീസ് ഹൈദരാബാദിലെത്തിയത്. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പോലീസ് പറഞ്ഞു.