കോട്ടയം: കനത്ത മഴയെ തുടർന്നു ആലപ്പുഴയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ആലപ്പുഴയിൽ എട്ട് ക്യാന്പുകളും കോട്ടയത്ത് ആറ് ക്യാന്പുകളുമാണ് ഇന്ന് തുറന്നത്.

ആലപ്പുഴയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ആലപ്പുഴ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. 354 കുടുംബങ്ങളിൽ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

കോട്ടയത്ത് 103 കുടുംബങ്ങളിലെ 398 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച 11 ക്യാമ്പുകൾ തുറന്നിരുന്നു. ബുധനാഴ്ച ആറെണ്ണം കൂടി ആരംഭിച്ചു.

കോട്ടയം താലൂക്ക് 12, മീനച്ചിൽ നാല്, വൈക്കം ഒന്ന് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.

156 പുരുഷൻമാരും 152 സ്ത്രീകളും 90 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്‍റെയടക്കം സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.