മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പ്രതിഷേധം.

ലീഗിനെ കൂടാതെ എംഎസ്എഫ് അടക്കമുള്ള മറ്റ് പോഷക സംഘനകകളും സമരത്തില്‍ പങ്കെടുത്തു. മലപ്പുറത്ത് പ്രതിഷേധം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

പ്ലസ് വണ്‍ സീറ്റില്‍ 2,46,057 അപേക്ഷകളാണ് മലബാറില്‍ മാത്രമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ളത് മലപ്പുറം ജില്ലയില്‍ നിന്നുമാണ്. 82,434പേരാണ് ഇവിടെ അപേക്ഷകരായി ഉള്ളത്. കഴിഞ്ഞവര്‍ഷം ഒരു ക്ലാസില്‍ 65ല്‍ പരം വിദ്യാര്‍ഥികള്‍ ഇരിക്കേണ്ട സാഹചര്യമായിരുന്നു മലപ്പുറത്ത്. ഇത്തവണയും സമാനമായ സാഹചര്യമുണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

ഇനി സീറ്റുകള്‍ കൂട്ടില്ലെന്ന് കഴിഞ്ഞദിവസം വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇതോടെയാണ് പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.