തിരുവനന്തപുരം: ഗുണ്ട-പോലീസ് ബന്ധത്തിൽ വീണ്ടും നടപടിക്കൊരുങ്ങി പോലീസ് നേതൃത്വം. സംശയമുള്ളവരെ നിരീക്ഷിക്കാനും നടപടിയെടുക്കാനുമാണ് തീരുമാനം. ഇതിൽ മണ്ണുമാഫിയയുമായി ബന്ധമുള്ള മുപ്പതോളം ഉദ്യോഗസ്ഥരും ഉൾപ്പെടും.

രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു.

അതേസമയം, ഗുണ്ടാനേതാവിന്‍റെ അത്താഴവിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഡിജിപിയോടു നിർദേശിച്ചിട്ടുണ്ട്. സർവീസിൽനിന്നു വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വരുന്നത്. സസ്പെൻഷൻ ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

ആരോപണത്തിൽ സാബുവിനെതിരേ ആഭ്യന്തര അന്വേഷണത്തിന് മധ്യമേഖല ഡിഐജി നിർദേശം നൽകിയിരുന്നു. കൂടെയുണ്ടായിരുന്ന ആലപ്പുഴ പോലീസ് ക്യാന്പിലെ ഡ്രൈവര്‍, സിപിഒ, വിജിലൻസ് ഉദ്യോഗസ്ഥൻ എന്നിവരെ സസ്പെൻഡ് ചെയ്തു.

അതേസമയം, പരസ്പരം പഴിചാരി വിഷയത്തില്‍നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പിയും പോലീസുകാരും. സിനിമാനടനെ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിരുന്നിനു കൊണ്ടുപോയതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാല്‍ പോലീസുകാരാണ് തന്നെ ഗുണ്ടാ നേതാവിന്‍റെ വീട്ടില്‍ കൊണ്ടുപോയെന്നാണ് ഡിവൈഎസ്പി എം.ജി. സാബുവിന്‍റെ മൊഴി.