തിരുവനന്തപുരം: വര്‍ക്കല ക്ലിഫില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ ആരംഭിച്ച് അധികൃതര്‍. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തോട് ചേർന്നുള്ള ഫ്ലക്സ് ബോർഡുകളും മറ്റും നഗരസഭാ അധികൃതര്‍ എത്തി നീക്കം ചെയ്യുകയാണ്.

കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതിവേഗം നടപടി സ്വീകരിച്ചത്. ഇതുവഴിയുള്ള വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്‍റെ പിന്‍ഭാഗത്തെ കുന്നിടിയുകയായിരുന്നു.കുന്നിന്‍റെ ഒരുഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. പുലര്‍ച്ചെയാണ് സംഭവം. അതിനാല്‍ ആളപായം ഒഴിവായി.

വളരെ ദുര്‍ബലമാണ് പാപനാശം കുന്നുകളുടെ ഉള്‍ഭാഗം. എല്ലാ മഴക്കാലത്തും കുന്നുകള്‍ ഇടിയാറുണ്ട്. ബലി മണ്ഡപത്തിന്‍റെ സമീപത്ത് ടൂറിസം വകുപ്പ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്‍റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞുവീണത്.

ദിവസങ്ങള്‍ക്ക് മുന്പാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ 10 മീറ്ററോളം വീതിയില്‍ ഇടിഞ്ഞുവീണത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വര്‍ക്കല എംഎല്‍എ വി.ജോയ് അടക്കമുള്ളവർ അറിയിച്ചു.