തിരുവനന്തപുരം: ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്‍റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. കുന്നിന്‍റെ ഒരുഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. പുലര്‍ച്ചെയാണ് സംഭവം. അതിനാല്‍ ആളപായം ഒഴിവായി. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്താറുള്ളതാണ്.

വളരെ ദുര്‍ബലമാണ് പാപനാശം കുന്നുകളുടെ ഉള്‍ഭാഗം. എല്ലാ മഴക്കാലത്തും കുന്നുകള്‍ ഇടിയാറുണ്ട്. ബലി മണ്ഡപത്തിന്‍റെ സമീപത്ത് ടൂറിസം വകുപ്പ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്‍റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞുവീണത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ 10 മീറ്ററോളം വീതിയില്‍ ഇടിഞ്ഞുവീണത്. പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.