കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഉപഹര്‍ജി വഴി പരിഗണിക്കാനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. പുതിയ പരിഗണനാ വിഷയം അനുസരിച്ച് പുതിയ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു ജസ്റ്റീസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഇതനുസരിച്ചാണ് ജസ്റ്റീസ് എ.ബദറുദ്ദീന്‍ ഹര്‍ജി പരിഗണിക്കുന്നത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ഹാജരാകും.

ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കഴിഞ്ഞദിവസം അംഗീകരിച്ച കോടതി അഗീകരിച്ചിരുന്നു. ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തിങ്കളാഴ്ച അവസാനിപ്പിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്തത്.