യമുനാനഗർ: യമുനാ നദിക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യവുമായി ഹരിയാനയിൽ ഒരു ഗ്രാമം ഒന്നടങ്കം ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. താപു മാജ്രി ഗ്രാമത്തിലെ ആളുകളാണ് തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ എത്താതിരുന്നത്.

അംബല പാർലമെന്‍റ് മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ഈ ഗ്രാമം. നദിക്ക് കുറുകെ പാലം വേണമെന്ന ആവശ്യം നാളുകളായി ഗ്രാമവാസികൾ ഉന്നയിക്കുന്നതാണ്. എന്നാൽ ജനപ്രതിനിധികൾ ഇത് പരിഗണിക്കുന്നില്ലെന്നാണ് പരാതി.

തുടർന്നാണ് ഗ്രമവാസികൾ പഞ്ചായത്ത് കൂടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ആകെ 550 വോട്ടുകളുള്ള ഗ്രാമത്തിൽ രണ്ട് വോട്ടുകൾ മാത്രമാണ് പോൾചെയ്യപ്പെട്ടത്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ യമുനാ നദിക്ക് കുറുകെ പാലം നിർമിച്ചില്ലെങ്കിൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കുമെന്ന് ഗ്രാമവാസികൾ അറിയിച്ചു. പാലം ഇല്ലാത്തതിനാൽ വളരെ ദൂരം ഗ്രാമവാസികൾക്ക് യാത്രചെയ്യേണ്ടതായിവരുന്നു. മഴക്കാലമായാൽ യാത്രാദുരിതം ഇരട്ടിയാകുമെന്നും അവർ പറഞ്ഞു.