തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തത് മിറ്റിഗേഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ. കേസിലെ ഒന്നാംപ്രതിയായ ഇയാൾ ജയിലിൽ നല്ല പെരുമാറ്റമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിനോ മാത്യു ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറുന്നുണ്ട്. ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ല. ഇവയെല്ലാം ഭാവിയിൽ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി പരിഗണിച്ചാണ് ശിക്ഷ‌യിൽ ഇളവ് നൽകിയത്.

ഇരട്ടക്കൊലപാതകം തെളിഞ്ഞതിനാൽ പ്രതി 25 വർഷം തുടർച്ചയായി ആനുകൂല്യങ്ങൾ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ കോടതി തള്ളി. വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു.

2014 ഏപ്രില്‍ 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. രണ്ടാംപ്രതിയുടെ വീട്ടില്‍ ഉച്ചയോടെയെത്തിയ നിനോ അനുശാന്തിയുടെ മൂന്നര വയസുകാരി മകള്‍ സ്വസ്തികയെയും ഭര്‍ത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57)യേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.