തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

22 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി ഉയര്‍ത്തി. സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പണം വാങ്ങി നയം രൂപീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് ഗോവിന്ദന്‍ പറഞ്ഞു.

ബാര്‍ ഉടമകളില്‍നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നത് വ്യാജ പ്രചാരണമാണ്. തെരഞ്ഞൈടുപ്പിന് ശേഷവും പ്രതിപക്ഷനേതാവ് ഇത്തരം പ്രചാരണം നടത്തുകയാണ്. യുഡിഎഫിന്‍റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്‍റേത്.

എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതി നേരിടുന്നതിനുള്ള യോഗം വിളിച്ചുചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ല. വടകരയില്‍ ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം സംഘടിപ്പിക്കാന്‍ ഒരു ടീം പ്രവര്‍ത്തിച്ചു. യുഡിഎഫുകാരാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.