കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്നും ഇതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കോടതി പറഞ്ഞു.

പേരണ്ടൂര്‍ കനാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ കളക്ടറും കോര്‍പറേഷന്‍ സെക്രട്ടറിയും അമിക്കസ് ക്യൂറിയും നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. എന്നാല്‍ കോടതി ഇടപെടാതെ തന്നെ ഇക്കാര്യങ്ങള്‍ നല്ല രീതിയില്‍ നടന്നുപോകണമെന്നും കോടതി വ്യക്തമാക്കി.

വെള്ളക്കെട്ട് പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചു. ഹോട്ട് സ്‌പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിക്ക് കോടതി നിര്‍ദേശം നല്‍കി. മുല്ലശേരി കനാലിലെ ജലത്തിന്‍റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.