കൊച്ചി: സംസ്ഥാനത്ത് ബാര്‍ കോഴയ്ക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അബ്കാരികളെ സഹായിക്കാനാണ് മദ്യനയത്തിൽ മാറ്റം വരുത്തുന്നതെന്ന് സതീശൻ പ്രതികരിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ബാറുടമകളില്‍നിന്നുള്ള പണപ്പിരിവെന്ന് വ്യക്തമാണ്. പണം കിട്ടിയാല്‍ അനുകൂലമായ മദ്യനയം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ ഓഫർ. ബാർ ഉടമകളുടെ സംഘടനാ നേതാവായ അനിമോനെ പുറത്താക്കിയത് വെള്ളപൂശാനാണെന്നും സതീശന്‍ ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം 669 ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തു. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്കാണ് പുതുതായി ലൈസന്‍സ് കൊടുത്തത്. മദ്യവ്യാപനം ചെറുക്കുമെന്ന ഇടത് മുന്നണിയുടെ ഉറപ്പ് പ്രഹസനമായി.

കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുകയാണ്. കെ.എം.മാണിക്ക് എതിരേ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ 20 കോടിയുടെ ആരോപണമാണ് ഉയരുന്നത്. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്.

മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്നും സതീശന്‍ പരിഹസിച്ചു. എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് രാജി വയ്ക്കണം. മന്ത്രി മാറി നിന്ന് അന്വേഷണത്തെ നേരിടാൻ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.