അനുമതി വൈകും; തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
അനുമതി വൈകും; തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
Thursday, May 23, 2024 3:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസിൽ സർക്കാരിനു തിരിച്ചടി. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണർക്ക് അയക്കണം. കമ്മീഷന്‍റെ അനുമതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ നിര്‍ദേശിച്ച് മന്ത്രിസഭ അംഗീകരിച്ചു ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയിരുന്നു.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്.

തിങ്കളാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നയപരമായ തീരുമാനമടങ്ങിയ ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്.


ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നതിനായി പതിവു മന്ത്രിസഭായോഗവും വെള്ളിയാഴ്ചയിലേക്കു മാറ്റിയിരുന്നു. ജൂണ്‍ 10നു നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്‍റെ തീയതി നീട്ടിയത്.

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറോടു മന്ത്രിസഭ ശിപാര്‍ശ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കാന്‍ നിയമപരമായി കഴിയില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ നീട്ടിവച്ചത്.

ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങിയ ശേഷമേ ‌നിയമസഭാ സമ്മേളനവും തുടങ്ങാനാവൂ എന്ന പ്രതിസന്ധിയാണ് സര്‍ക്കാരും നേരിടുന്നത്. അല്ലെങ്കില്‍ നിയമസഭാ സമ്മേളന തീയതി അടുത്ത ആഴ്ചയിലേക്കു മാറ്റേണ്ടിവരും.

ഓര്‍ഡിനന്‍സ് ഉപേക്ഷിച്ച് നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരിക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള മാർഗം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ എങ്കിലും ആറുവരെയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<