കോ­ഴി­ക്കോ­ട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാ­ല കാ­മ്പ­സിലെ വിദ്യാര്‍­ഥി സിദ്ധാർഥന്‍റെ മ­ര­ണത്തിൽ ര­മേ­ശ് ചെ­ന്നി­ത്ത­ലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ എം­എല്‍­എ സി.കെ.ശ­ശീ­ന്ദ്ര­ൻ.

വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാണ് ആത്മഹത്യ‌യിലേക്ക് നയിച്ചതെന്നും പ്രതികളെ രക്ഷിക്കാൻ പാർട്ടി ഇടപെടില്ലെന്നും സി.കെ.ശ­ശീ­ന്ദ്ര­ൻ പറഞ്ഞു. ­സ­ന്വേഷ­ണം ഏ­റ്റെ­ടു­ത്ത കല്‍­പ്പ­റ്റ ഡി­വൈ­എ­സ്­പി­യെ സി.കെ.ശ­ശീ­ന്ദ്ര­നും സി­പി­എം നേ­താ­ക്കളും ചേര്‍­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്ന് ചെ­ന്നി­ത്ത­ല പറഞ്ഞിരുന്നു.

സി­ദ്ധാര്‍ഥ­ന്‍റെ കൊ­ല­പാത­കം ആ­ത്മ­ഹ­ത്യ­യാ­ക്കി മാ­റ്റാന്‍ പൂ­ക്കോ­ട് എ­സ്­എ­ച്ച്­ഒ ശ്ര­മി­ച്ചെന്നും പോലീസ് ഉദ്യോഗസ്ഥരെ സി.കെ.ശ­ശീ­ന്ദ്ര­നും സി­പി­എം നേ­താ­ക്കളും ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.