തിരുവനന്തപുരം: മാസപ്പടി‌യിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന മാത്യു കുഴല്‍നാടൻ എംഎൽഎയ്ക്കെതിരെ മന്ത്രി എം.ബി.രാജേഷ് രംഗത്ത്.

കുഴല്‍നാടൻ ഭൂമി കൈയേറ്റക്കാരനാണെന്നും ഭൂമി കൈയേറി‌ത് പി‌ടിക്കപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാനാണ് കുഴല്‍നാടൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

ആരോപണങ്ങളെല്ലാം അസംബന്ധമാണ്. ഭൂമി കൈയേറ്റം പിടിക്കപ്പെട്ടതാണ്. ആദ്യം അതിന് മറുപടി പറഞ്ഞി‌ട്ടു വേണം മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണം ഉന്നയിക്കാനെന്നും മന്ത്രി പറഞ്ഞു.

മാസപ്പ‌ടിക്കേസിലെ ‌യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്നും. സിഎംആർഎൽ കന്പനിയിൽ നിന്ന് നൂറുകോടിയോളം രൂപ പിണറായി കൈപ്പറ്റിയെന്നും മാത്യു കുഴല്‍നാടൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
.