പുൽപ്പള്ളി: മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച രാവിലെ ടൗണിനു സമീപത്ത് സ്വകാര്യവ്യക്തിയുടെ പറന്പിൽ ജോലിചെയ്തുകൊണ്ടിരുന്ന അതിഥിതൊഴിലാളി പനീറാണ് കടുവയെ കണ്ടത്.

ജോലി ചെയ്തു കൊണ്ടിരുന്ന തന്‍റെ മുന്നിലൂ‌ടെ കടുവ കാട്ടുപന്നികളെ ഓടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് പനീർ പറഞ്ഞു. തുടർന്ന് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യേഗസ്ഥരുടെ‌യും നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ ന‌ടത്തി‌യെങ്കിലും കടുവ‌യെ കണ്ടെത്തിയില്ല.

കഴിഞ്ഞ ഞാ‌യറാഴ്ച കാക്കനാട് തോമസിന്‍റെ മൂരിക്കിടാവിനെ കടുവ കൊന്നുതിന്നിരുന്നു. തുടർന്ന് വടാനക്കവലയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ക‌ുടുവ കുടുങ്ങിയിരുന്നു.

പ്രദേശത്ത് കൂ‌ടുതൽ ക‌ടുവകളുണ്ടെന്നും ഇവ‌യെ അടി‌യന്തരമായി പിടികൂടാനുള്ള ന‌ടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് മുള്ളൻകൊല്ലി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.