ദേവികുളം: മൂന്നാറിൽ ജനവാസമേഖലകളിലെ കാട്ടാനയിറങ്ങുന്നത് തുടരുന്നു. മൂന്നാർ കോളനിയിൽ ഇന്ന് കാട്ടാനക്കൂട്ടമെത്തി. അഞ്ച് ആനകളുടെ കൂട്ടമാണ് ജനവാസമേഖലയിലെത്തിയത്. നാട്ടുകാർ ബഹളം വച്ചതോടെ ആനകൾ പിൻവാങ്ങി.

ഇന്നു രാവിലെയോടെയാണ് മൂന്നാർ ടൗണിനു സമീപത്തെ കോളനിയിൽ കാട്ടാനകളെത്തിയത്. കോളനിക്കു പിൻഭാഗത്തുള്ള തേയിലത്തോട്ടത്തിലൂടെയാണ് ആനകൾ ജനവാസമേഖലയിലെത്തിയത്. പിൻവാങ്ങിയെങ്കിലും ജനവാസമേഖലയോടു ചേർന്ന് തമ്പടിച്ചിരിക്കുകയാണ് ആനക്കൂട്ടം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനാണ് ശ്രമം.

തിങ്കളാഴ്ച മൂന്നാർ കന്നിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.