കോട്ടയം: കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി- ബിജെപി ലയനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയനപ്രഖ്യാപനം.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.സി. ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, വർക്കിംഗ് ചെയർമാൻ ഇ.കെ. ഹസൻകുട്ടി, ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട, പ്രഫ. ജോസഫ് ടി. ജോസ്, അഡ്വ. പി.എസ്. സുബീഷ്, പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്‍റുമാരായ എം.എസ്. നിഷ, സജി എസ്. തെക്കേൽ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിക്കും.

നേരത്തെ, പി.സി. ജോർജും മകൻ ഷോൺ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

എൽഡിഎഫും യുഡിഎഫും ഒപ്പം കൂട്ടാതായതോടെ ഏറെ നാളായി ബിജെപിയോടൊപ്പമായിരുന്നു പി.സി. ജോർജ്. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഘടക കക്ഷിയായി ജോർജിന്‍റെ പാർട്ടിയെ ബിജെപിയിൽ എടുക്കുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്നു. തുടർന്നാണ് അംഗത്വം എടുത്താൽ മാത്രമേ സഹകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിർദേശം ബിജെപി മുന്നോട്ടുവച്ചത്.