കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്.

പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും വ്യക്തി വൈരാഗ്യം മൂലമാണ് കൊലനടത്തിയതെന്ന് അഭിലാഷ് മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു. അതേസമയം കേസ് അന്വേഷണത്തിനായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണു കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണ ചുമതല.പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് സത്യനാഥിന് കുത്തേറ്റത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്‍റെ ശരീരത്തിലുള്ളത്. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.