രഞ്ജിത്ത് ശ്രീനിവാസൻ വധം: രണ്ടാംഘട്ട കുറ്റപത്രം ഉടൻ
രഞ്ജിത്ത് ശ്രീനിവാസൻ വധം: രണ്ടാംഘട്ട കുറ്റപത്രം ഉടൻ
Wednesday, January 31, 2024 8:49 PM IST
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസനെ വധിച്ച കേസിൽ രണ്ടാംഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കാൻ തയാറായി പോലീസ്. കേസിലെ പ്രതികളായ 20 പേർക്കെതിരേ തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്താനാണ് പോലീസ് നീക്കം.

കേസിലെ 15 പ്രതികൾക്ക് ചൊവ്വാഴ്ച മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട വിചാരണ പൂർത്തിയായി പ്രതികൾക്ക് ശിക്ഷ വിധിച്ചതോടെയാണ് രണ്ടാംഘട്ട വിചാരണയ്ക്ക് പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ശേഷിക്കുന്ന ചില പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിലെ പ്രതികളുടെ എണ്ണം 35 ആകും.


2021 ഡിസംബര്‍ 19-നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിന്‍റെ തൊട്ടുതലേന്ന് എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിത്തിനെ വധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<