കൊല്ലം: അ­യോ­ധ്യ­യിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെ­ന്ന് പാര്‍­ട്ടി­യി­ലെ മു­തിര്‍­ന്ന നേ­താ­വ് വി.എം.സു­ധീരന്‍. ച­ട­ങ്ങി­ലേ­ക്കു­ള്ള ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാക­രി­ക്ക­ണ­മെ­ന്ന് അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെ­ടു­ക്ക­രുത്. നെഹ്‌റുവിന്‍റെ നയങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്­തില്ല എന്നാണ് വ്യകതമാ­കു­ന്ന­തെന്നും സുധീരൻ പറഞ്ഞു.

നെഹ്‌റുവും ഇന്ദിരയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പി­ടി­ച്ച­വ­രാണ്. ഈ മൂ­ല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വേണം കോണ്‍ഗ്രസ് മുന്നോട്ടു പോകാൻ.

ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കരുതെന്നും സുധീരൻ കൂട്ടിച്ചേർത്തു.

അ­യോ­ധ്യയിലെ രാ­മ­ക്ഷേ­ത്ര പ്ര­തി­ഷ്ഠാച്ച­­ട­ങ്ങില്‍ കോണ്‍­ഗ്ര­സ് നേ­താ­ക്ക­ള്‍ പ­ങ്കെ­ടു­ക്ക­രു­തെ­ന്നാ­ണ് കേ­ര­ള­ഘ­ട­ക­ത്തി­ന്‍റെ നി­ലപാടെന്നും ഇത് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. എന്നാൽ മുരളീധരനെ തള്ളി പിന്നീട് സുധാകരൻ രംഗത്തെത്തിയിരുന്നു.

ഇ­ക്കാ­ര്യ­ത്തില്‍ അ­ഭി­പ്രായം ചോ­ദി­ച്ചാല്‍ നി­ല­പാ­ട­റി­യി­ക്കും. കേരളഘടകത്തിന്‍റെ നിലപാട് എഐസിസിയെ അറിയിച്ചെന്ന കെ.മുരളീധരന്‍റെ പ്രതികരണത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുധാകരന്‍റെ മറുപടി.