ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബര്‍ സിംഗ് ബാദല്‍. താനൊരു സിഖുകാരനാണെന്ന കാര്യം ഭഗവന്ത് മാന്‍ മറന്നു പോവുന്നുവെന്നും സിഖുകാരുടെ ചരിത്രം അദ്ദേഹത്തിനറിയില്ലെന്നും സുഖ്ബീര്‍ കുറ്റപ്പെടുത്തി.

"ഞാന്‍ അയാളെ ഒരു സിഖുകാരനായി കരുതിയിട്ടില്ല. സിഖുകാരനാണെന്ന് കാണിക്കാനായി അയാള്‍ തലപ്പാവ് ധരിക്കുന്നുണ്ട്. അയാള്‍ക്ക് സിഖുകാരുടെ ചരിത്രം അറിയില്ല. അയാളുടെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വിഷമം തോന്നാറുണ്ട്' സുഖ്ബീര്‍ പറയുന്നു. ഡല്‍ഹിയില്‍ നടന്ന സിഖ് സംഘടനകളുടെ യോഗത്തിനിടെയാണ് സുഖ്ബീര്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.

അതൊടൊപ്പം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ലിമുകളുടെയും സിഖുകാരുടെയും നേതൃത്വ താരതമ്യവും അദ്ദേഹം നടത്തി.

മുസ്ലീങ്ങള്‍ രാജ്യത്ത് 18 ശതമാനമുണ്ടെങ്കിലും അവര്‍ക്ക് ഒരുമയില്ലാത്തതിനാല്‍ അവര്‍ക്കൊരു നേതൃത്വമില്ലെന്നും എന്നാല്‍ വെറും രണ്ടു ശതമാനം മാത്രമുള്ള തങ്ങള്‍ 'ശ്രീ അകാല്‍ തക്ത് സാഹിബി'ന്‍റെ കീഴില്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിന്‍റെ ഭരണം നിയന്ത്രിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളാണെന്നും ബാദല്‍ കുറ്റപ്പെടുത്തി. ആംആദ്മി പാര്‍ട്ടി പഞ്ചാബ് കൊള്ളയടിച്ചെന്നും ഭഗവന്ത് മാനല്ല അരവിന്ദ് കെജരിവാളാണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളില്‍ 92 എണ്ണത്തില്‍ വിജയിച്ചാണ് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലേറിയത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 18 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.