കൊച്ചി: ശനിയാഴ്ച നവകേരള സദസ് നടത്തില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്നാണ് നവകേരള സദസ് ശനിയാഴ്ച നടത്തേണ്ടന്ന തീരുമാനത്തിലെത്തിയത്.

നേരത്തേ, മുഖ്യമന്ത്രിയും മന്ത്രിമാരും കാനം രാജേന്ദ്രന്‍റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. തുടർന്നാണ് നവകേരള സദസ് ശനിയാഴ്ച നടത്തേണ്ടന്ന തീരുമാനത്തിലെത്തിയത്.

അതേസമയം, കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിക്കും.

ഉച്ചയ്ക്ക് രണ്ട് വരെ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയിൽ നടക്കും.

ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.