തി­രു­വ­ന­ന്ത­പുരം: പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുക­യ­റി­യുണ്ടാ­യ അ­പ­ക­ട­ത്തില്‍ ര­ണ്ട് പേര്‍ മ­രിച്ചു. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരി­ച്ചത്.

വഴയിലയില്‍ ഇന്ന് പുലര്‍ച്ചെ‌യായിരുന്നു അപ­കടം. ആന്ധ്രാപ്രദേശുകാരായ ശബരിമല തീര്‍ഥാടകരുടെ കാറാണ് അപകടത്തില്‍പ്പെ­ട്ട­ത്. വാഹനം നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരു­ന്നു.

ഇവ­രെ ഉട­നെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. ഡ്രൈ­വ­ര്‍ ഉറങ്ങിപ്പോയതാണ് അപകട­കാ­ര­ണ­മെ­ന്നാ­ണ് സൂച­ന.

ഒരു കുട്ടിയടക്കം അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ­രെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യി­ട്ടുണ്ട്. പ­രി­ക്ക് ഗു­രു­ത­ര­മ­ല്ലെ­ന്നാ­ണ് വി­വരം.