ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം ഹോട്ട്‌സ്പര്‍. ഇരുടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.

സൂപ്പര്‍താരം സണ്‍ ഹ്യൂംഗ് മിന്നിലൂടെ ടോട്ടനം ആണ് ഗോള്‍വേട്ട തുടങ്ങിയത്. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ മിന്‍ തന്നെ സെല്‍ഫ് ഗോളിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു. പിന്നീട് ഫില്‍ ഫോഡന്‍ 31-ാം മിനിറ്റില്‍ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ജിയോവാനി ലോ സെല്‍സോയിലൂടെ 69-ാം മിനിറ്റില്‍ ടോട്ടനം ഒപ്പമെത്തി.

ജാക്ക് ഗ്രിയലിഷ് 81-ാം മിനിറ്റില്‍ സിറ്റിക്കായി മൂന്നാം ഗോള്‍ നേടിയതോടെ അവര്‍ വിജയം മണത്തു. എന്നാല്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഡെജാന്‍ കുലുസേവ്‌സ്‌കി സിറ്റിയുടെ വല കുലുക്കിയതോടെ വിജയത്തിനൊപ്പം പോന്ന സമനില അവര്‍ സ്വന്തമാക്കുകയായിരുന്നു.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. ആന്തണി ഗോര്‍ഡന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളിലായിരുന്നു ന്യൂകാസിലിന്‍റെ വിജയം.

മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി ബ്രൈറ്റനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ് ഹാം-ക്രിസ്റ്റല്‍ പാലസ് മത്സരവും ബോണ്‍മൗത്ത്-ആസ്റ്റണ്‍ വില്ല മത്സരവും സമനിലയില്‍ പിരിഞ്ഞു.