ഉത്തരകാശി: സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പതിനഞ്ചാം ദിവസവും ഊർജിതമായി തുടരുന്നു. യന്ത്രസഹായമില്ലാതെ തൊഴിലാളികളുടെ അടുത്തെത്താൻ മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചു.

ആറു വിദഗ്ധരുടെ സംഘമാണ് മാനുവൽ ഡ്രില്ലിംഗ് ജോലികൾ ചെയ്യുന്നത്. അവർ തുരങ്കത്തിന്‍റെ 800 എംഎം പൈപ്പിനുള്ളിലൂടെ കടന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇന്ത്യൻ സൈന്യത്തിന്‍റെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ എൻജിനിയർമാരും സാധാരണക്കാരും ടീമിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ എൻജിനിയർ റെജിമെന്‍റിലെ മുപ്പതോളം പേർ സ്ഥലത്തുണ്ട്.

ഇതിനു പുറമേ, മലമുകളിൽനിന്ന് ആരംഭിച്ച കുഴിക്കൽ ജോലികൾ (വെർട്ടിക്കൽ ഡ്രില്ലിംഗ്) പുരോഗമിക്കുകയാണ്. തൊഴിലാളികൾക്കരികിൽ എത്തിച്ചേരാൻ ആവശ്യമായ 86 മീറ്ററിൽ 35 മീറ്ററിലധികം വെർട്ടിക്കൽ ഡ്രില്ലിംഗ് ജോലികൾ ഇതുവരെ പൂർത്തിയായി.

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് ലൈൻ കടത്തിവിടാനുള്ള ഓഗർ യന്ത്രത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിനു നേരത്തെ തിരിച്ചടിയായത്. യന്ത്രത്തകരാറിനു മുന്പ് ഇവിടെ 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ ഇരുന്പുപാളികളിൽ തട്ടിയാണ് ഓഗറിന്‍റെ ബ്ലേഡുകൾക്കു തകരാർ സംഭവിച്ചത്.

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലേക്ക് എത്താൻ മാനുവൽ ഡ്രില്ലിംഗ് അല്ലാതെ മറ്റ് മാർഗമില്ലെന്ന് സിൽക്യാര ടണൽ തകർന്ന സ്ഥലത്ത് എത്തിയ മുൻ സൈനിക എൻജിനിയർ-ഇൻ-ചീഫ് ലെഫ്റ്റനന്‍റ് ജനറൽ ഹർപാൽ സിംഗ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ കുടുങ്ങിയ ഓഗർ യന്ത്രം നീക്കം ചെയ്തിട്ടുണ്ട്. ഒന്നര മീറ്ററോളം ദൂരത്തിൽ തകർന്ന പൈപ്പ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. നീക്കം ചെയ്യലും ബലപ്പെടുത്തലും ചെളി നീക്കലും കഴിഞ്ഞാൽ വിദഗ്ധരായ തൊഴിലാളികൾ സൈന്യത്തിന്‍റെ സഹായത്തോടെ അകത്തേക്ക് കടക്കും. ഇത് ഉടൻ നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹർപാൽ സിംഗ് പറഞ്ഞു.

രക്ഷാപ്രവർത്തനം ശക്തമാണെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശം കൂടിയാണിത്.