ന്യൂഡൽഹി: തൃണമൂല്‍ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ പരാതിയുമായി മുന്‍ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്രായ്. മ‌ഹുവ തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു ആരോപിച്ച് ദെഹാദ്രായ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കി.

"നവംബർ അഞ്ചിന് രാവിലെ 11‌നും ആറിന് രാവിലെ ഒമ്പതിനും പാർലമെന്‍റ് അംഗം മഹുവ മൊയ്‌ത്ര എന്‍റെ വസതിയിൽ അറിയിക്കാതെ വന്നു. എനിക്കെതിരെ കൂടുതൽ വഞ്ചനാപരമായ പരാതികൾ ഫയൽ ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ് മൊയ്‌ത്ര മനഃപൂർവം എന്‍റെ താമസ സ്ഥലത്തേക്ക് വന്നത്'. പരാതിയിൽ ജയ് ആനന്ദ് ദെഹാദ്രായി പറയുന്നു. ‌

വീട്ടിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ജീവന് സുരക്ഷ നൽകണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.

പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം മഹുവ മൊയ്‌ത്ര നേരിടുന്നുണ്ട്. പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിരുന്നു.

തുടർന്ന്, സ്‌പീക്കർ വിഷയം ബിജെപി എംപി വിനോദ് കുമാർ സോങ്കറിന്‍റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. തന്‍റെ ലോഗിൻ വിശദാംശങ്ങൾ താൻ നൽകിയതായി മൊയ്‌ത്ര സമ്മതിച്ചെങ്കിലും പണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അവർ നിഷേധിച്ചു.

ഈ ആരോപണങ്ങളെല്ലാം അപകീർത്തികരമാണെന്നാണ് മൊയ്ത്ര ഇതിനോട് പ്രതികരിച്ചത്. ലോക്‌സഭാ അംഗമെന്ന നിലയിൽ തന്‍റെ ചുമതലകൾ നിർവഹിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ താൻ സ്വീകരിച്ചുവെന്ന ആരോപണങ്ങൾ അപകീർത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന്‌ അവർ പറഞ്ഞു.