തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളങ്ങൾ അപകടത്തിൽപെടുന്നത് തുടർക്കഥയാകുന്നു. വ്യാഴാഴ്ച വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ നാലു മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി.

രാവിലെ മുതലപ്പൊഴിയില്‍ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി നൗഫല്‍ ആണ് മരിച്ചത്. അഴിമുഖം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ നൗഫലിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലസ്ഥാനജില്ലയുടെ തീരപ്രദേശത്തെ അപകടമുനമ്പായി മാറിയ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കഠിനംകുളം കായലും അറബിക്കടലും ഒത്തുചേരുന്ന തീരപ്രദേശമായ മുതലപ്പൊഴി നിരവധി മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻനഷ്ടമായത്.

പൊഴിമുഖത്തെ മണൽത്തിട്ടയും പാറകളും അശാസ്ത്രീയമായി സ്ഥാപിച്ച പുലിമുട്ടുകളുമാണ് അപകടത്തിന് കാരണമാകുന്നത്.