വൈക്കം: കള്ളുഷാപ്പിനു മുന്നിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ച കേസിൽ പ്രതി പിടിയിൽ. വൈക്കം കല്ലറ മുണ്ടാർ സ്വദേശി സജീവൻ (47) ആണ് പിടിയിലായത്.

കൊല്ലം പുനലൂർ കരവാളൂർ ബിജു ഭവനിൽ ബിജു ഉമ്മൻ ജോർജ് (48) ആണ് വൈക്കം വലിയകവല പെരിഞ്ചില ഷാപ്പിന് മുന്നിൽ വച്ച് കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

രാവിലെ 8.30നു ബിജു ഷാപ്പിലേക്ക് എത്തുന്നതും 10 മിനിറ്റുകൾക്കുള്ളിൽ തന്നെ കുത്തേറ്റ് ഷാപ്പിന് വെളിയിലേക്ക് നടന്നെത്തി വീഴുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. വൈക്കം പോലീസിന്‍റെയും വിദഗ്ധരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വയറിൽ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു.

വൈക്കം കോലോത്തുംകടവ് മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്‍റ് തൊഴിലാളിയായിരുന്നു ബിജു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മോഷണം നടത്തിയതിനെ തുടർന്ന് ഇയാളെ പുറത്താക്കിയിരുന്നു. പിന്നീട് പല സ്ഥലങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു.

ഒരു മാസം മുമ്പ് സജീവും ബിജു ജോർജും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിച്ചുലക്കുകെട്ട സജീവിന്‍റെ മൊബൈൽ ഫോണും പേഴ്സും ബിജു മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

പിന്നീട് ബിജു ഒരു മൊബൈൽ ഫോൺ വലിയ കവലയ്ക്കു സമീപത്തെ ബാറിൽ വിൽക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കാണുമ്പോഴൊക്കെ കലഹിച്ചിരുന്നു. ഇന്ന് രാവിലെ പെരിഞ്ചില കള്ളു ഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിൽ തമ്മിൽ കണ്ടപ്പോഴുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

കേസിൽ ഷാപ്പിലെ തൊഴിലാളികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കുത്തിയ ആളെ പോലീസ് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.