കൊച്ചി: തലസ്ഥാന മാറ്റ ബില്‍ വിവാദമാക്കിയതിനു പിന്നില്‍ രാഷ്ട്രീയമെന്ന് ഹൈബി ഈഡന്‍. ഭരണ പരാജയം മറയ്ക്കാനുള്ള മോദി–പിണറായി കൂട്ടുകെട്ടിന്‍റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബില്ലില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയത് അസാധാരണ നടപടിയാണ്. മുഖ്യമന്ത്രിയുടെ വകുപ്പില്‍നിന്ന് ഫയല്‍ പുറത്തായത് ദുരൂഹമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി അനുമതി ആവശ്യമായിരുന്നില്ല. അനുവാദം വേണമെന്ന പുതിയ നിര്‍ദേശം അനുസരിക്കും. ബില്ല് ഏതെങ്കിലും സ്ഥലത്തിനോ നാട്ടുകാര്‍ക്കോ എതിരല്ല. തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന് ഒട്ടേറെപ്പേര്‍ക്ക് അഭിപ്രായമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.