വൈക്കം: കരിയാറിൽ വള്ളം മുങ്ങി മരിച്ച ചെട്ടിമംഗലം സ്വദേശി ശരത്തിനും (33) സഹോദരീപുത്രൻ ഇവാനും (4) ജന്മനാട് കണ്ണീരോടെ യാത്രാമൊഴിയേകി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് മൃതദേഹങ്ങൾ വൈക്കം ചെട്ടിമംഗലത്തെ വീട്ടിൽ എത്തിച്ചത്.

വീട്ടുമുറ്റത്ത് ഓടി കളിച്ചിരുന്ന കുഞ്ഞിന്‍റെയും അമ്മാവന്‍റെയും ചേതനയറ്റ ശരീരങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. വൻ ജനാവലിയാണ് ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.

വീട്ടുവളപ്പിൽ ശരത്തിനായി ചിതയൊരുക്കിയതിന്‍റെ സമീപത്ത് തന്നെ കുട്ടിയെയും സംസ്കരിച്ചു. ഉച്ചയ്ക്ക് 2.30ന് നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ തലയാഴം പഞ്ചായത്ത് മൂന്നാം വാർഡ് ചെട്ടിക്കരിക്കു സമീപം കരയാറിന്‍റെ നടുഭാഗത്താണ് വള്ളം മറിഞ്ഞത്. എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ കൊടിയാട് ഭാഗത്തുനിന്ന് ചെട്ടിക്കരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ഒരു കുടുംബത്തിലെ ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ടു സ്ത്രീകളെയും എട്ടു വയസുകാരിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. വള്ളം തുഴഞ്ഞ ശശി പരിക്കില്ലാതെ രക്ഷപ്പെട്ടു.