ന്യൂഡൽഹി: അഞ്ച് വർഷം കൂടി സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്‌ടപരിഹാരം നൽകുന്നത് തുടരണമെന്ന് സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരിം രാജ്യസഭയിൽ ആവശ്യപ്പെട്ടു.

കേന്ദ്രനിയമപ്രകാരം വ്യവസ്ഥ ചെയ്ത നഷ്‌ടപരിഹാരവിതരണത്തിന്‍റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചുവെന്നും സംസ്ഥാനങ്ങളുടെ വരുമാനനനഷ്‌ടം മേലിൽ പരിഹരിക്കാനാകില്ലെന്നുമുള്ള കേന്ദ്രനിലപാട് തെറ്റാണ്. വാറ്റ് നികുതി പ്രകാരം ശരാശരി 14.5 ശതമാനമായിരുന്ന നികുതിനിരക്ക് ഇപ്പോൾ ഒന്പത് ശതമാനമായി കുറഞ്ഞുവെന്നു ശൂന്യവേളയിൽ കരിം പറഞ്ഞു.

നേരത്തെ, ജിഎസ്‌ടി നഷ്‌ടപരിഹാര കാലാവധി നീട്ടണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗൺസിലിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.