കൊച്ചി: ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ സംവിധായകന്‍ ബൈജു കൊട്ടരക്കര കുറ്റം സമ്മതിച്ചു പരസ്യമായി മാപ്പ് പറയണമെന്നു ഹൈക്കോടതി. കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റീസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നിർദേശം. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെയാണ് ബൈജു ചാനൽ ചർച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയത്

കേസിൽ ബൈജു ഹൈക്കോടതിയിൽ നേരത്തെ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങൾ എന്നുമാണ് ബൈജു കോടതിയിൽ പറഞ്ഞത്.

എന്നാൽ കുറ്റം സമ്മതിക്കാതെയുള്ള മാപ്പ് സ്വീകരിക്കാനാവില്ലെന്നും അതിനാൽ, ചാനലിലൂടെ പരസ്യമായി കുറ്റം സമ്മതിച്ചു മാപ്പ് പറ‍യണമെന്ന് കോടതി വ്യക്തമാക്കി. മാപ്പ് പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ചാനലിലൂടെതന്നെ മാപ്പ് പറയാമെന്നു ബൈജുവിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.