ബംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍നിന്ന് ബംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്.

ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസമാണ് രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു.

ദര്‍ശന്‍റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ളീല സന്ദേശങ്ങള്‍ അയയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ കമന്‍റുകളിടുകയും ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

അഴുക്കുചാലില്‍ കിടന്നിരുന്ന രേണുകാസ്വാമിയുടെ മൃതദേഹം തെരുവുനായകൾ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗര്‍ സ്വദേശികളായ മൂന്നുപേര്‍ തിങ്കളാഴ്ച പോലീസിന് മുന്നില്‍ കീഴടങ്ങിയതായി വിവരമുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇവര്‍ പറഞ്ഞത്.

പക്ഷേ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം വെളിവാവുകയായിരുന്നു. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്.

ശനിയാഴ്ച രേണുകസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് നഗരത്തിലെത്തിച്ച ശേഷം ഒരു ഷെഡിനുള്ളില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. കേസിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.