ഇസ്രേലി സേനയ്ക്കെതിരേ ആക്രമണം നടത്താനുള്ള കേന്ദ്രമായി സ്കൂളിനെ ഉപയോഗിക്കുകയാണ്. മനുഷ്യരെ കവചമാക്കുന്ന ഹമാസ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
ഗാസയിൽ അഞ്ച് പലസ്തീൻ മാധ്യമപ്രവർത്തകർ ശനിയാഴ്ച കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യവകുപ്പ് അറിയിച്ചു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കൂട്ടായ്മയുടെ കണക്കുപ്രകാരം നൂറിലധികം മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ കണക്കനുസരിച്ച് മരണസംഖ്യ 158 ആയി.
ഇതിനിടെ, വെടിനിർത്തൽ ശ്രമങ്ങൾക്ക് വീണ്ടും ആക്കംകൂടിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ഹമാസ് അനുകൂല പ്രതികരണം അറിയിച്ചു. ഖത്തറിൽ ആരംഭിക്കുന്ന ചർച്ചയിലേക്കു പ്രതിനിധികളെ അയയ്ക്കാൻ ഇസ്രയേൽ തീരുമാനിച്ചു.