കാൽപന്തുകളിയിലേറി സ്പെ‍യിനിലെത്തിയ കോവിഡ്
കാൽപന്തുകളിയിലേറി സ്പെ‍യിനിലെത്തിയ കോവിഡ്
Wednesday, March 25, 2020 11:07 PM IST
മാഡ്രിഡ്: സ്പെയിൻ എന്നു കേൾക്കുന്പോൾത്തന്നെ മനസിലോടിയെത്തുന്നതു സഞ്ചാരികളുടെ പറുദീസയെന്നോ രാജപ്രഭുക്കളുടെ നാടെന്നോ അതിലുപരി ബലേറിയൻ (ബലേറിക്) കടലിന്‍റെ റാണിയെന്നോക്കെയാണ്. കാൽപ്പന്തുകളിക്കാരുടെ, കാളപ്പോരിന്‍റെ, കളിക്കന്പക്കാരുടെ പേരുകൂടി ചേർന്നാൽ സ്പെയിൻ എന്തുകൊണ്ടും ലോകത്തിന്‍റെ നിറുകയിൽത്തന്നെ.

കളി കാര്യമായി

ഫെബ്രുവരി 19ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നടക്കേണ്ടിയിരുന്ന യൂറോപ്യൻ ച്യാന്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒരു പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ചില സാങ്കേതിക കാരണങ്ങളാൽ മിലാനിലെ ഗിയുസെപ്പെ മെസാ സ്റ്റേഡിയത്തലേക്കു മാറ്റി. ആദ്യപാദ ഫൈനലിൽ ഏറ്റുമുട്ടിയത് ഇറ്റലിയുടെ അത്‌ലാന്‍റയും സ്പാനിഷ് ക്ലബ്ബായ വലൻസിയയുമായിരുന്നു. മത്സരത്തിന് ആവേശം പകരാൻ മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 3000ഓളം പേർ വലൻസിയൻ ക്ലബ്ബിന്‍റെ ആരാധകരായിരുന്നു. ഒടുവിൽ കൊറോണയുംകൊണ്ട് അവരിൽ പലരും സ്വന്തം നാട്ടിലേക്കു പറന്നു. പിന്നെയും മത്സരങ്ങളുടെ പിറകെ അവർ ഓടി. പിന്നീടുള്ള വാരാന്ത്യത്തിൽ സ്പാനിഷ് ലാ ലീഗയിൽ വലൻസിയയും ഡെപൊർട്ടിവോ ആൽവസുമായി ഏറ്റുമുട്ടുന്നതു കാണാൻ അവിടെയുമെത്തി ഈ കൊറോണ വാഹകർ.

ആശങ്കയോടെ സർക്കാർ

പിന്നീടുള്ള കഥ സ്പെയിനിനെ ആകെ മാറ്റിമറിച്ചു. തുടക്കത്തിലെ വൈെറസ് ബാധയുടെ വ്യാപനം വേഗത്തിലായി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഒൗദ്യോഗിക വസതിയിൽ പ്രത്യേക നിരീക്ഷണത്തിലായി.


കൊറോണബാധിതരുടെ എണ്ണത്തിൽ ഒറ്റ ദിവസംകൊണ്ടു 18 ശതമാനം വർധനയായതോടെ രാജ്യത്തു കർഫ്യൂ പ്രഖ്യാപിച്ചു. രോഗം ബാധിച്ചതിൽ 42 ശതമാനം പേർ ഇപ്പോഴും ആശുപത്രികളിലുണ്ട്. മാഡ്രിഡാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 41 ശതമാനവും ഇവിടെയാണ്. ആശുപത്രികൾ തികയാതെ വന്നപ്പോൾ തലസ്ഥാനത്തെ ഹോട്ടലുകൾ ആശുപത്രികളാക്കി.

ദാരുണ ദൃശ്യം

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്പാനിഷ് സൈനികർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ദാരുണ ദൃശ്യത്തിന്. ഒരു കെയർഹോമിലെ അന്തേവാസികൾ മുഴുവൻ അവരുടെ ബെഡ്ഡുകളിൽ മരിച്ച നിലയിൽ. കെയർ ഹോമുകൾ അണുവിമുക്തമാക്കാൻ സൈന്യത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സൈനികർ കെയർഹോമിലുമെത്തിയത്. അന്തേവാസികൾ മരിച്ചതു സംബന്ധിച്ചു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഐസ് റിങ്ക് മോർച്ചറി

സ്പാനിഷ് തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലുള്ള ഐസ് റിങ്ക് താത്കാലിക മോർച്ചറിയാക്കി മാറ്റി. കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ മറ്റു സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഐസ് പാലസ് എന്ന ഷോപ്പിംഗ് സെന്‍ററിലാണ് ഈ സൗകര്യം തയാറാക്കിയിരിക്കുന്നത്. 1,800 പേർക്ക് ഒരേസമയം സ്കേറ്റ് ചെയ്യാൻ സൗകര്യമുള്ള വന്പൻ റിങ്കായിരുന്നു ഇത്.


ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.