ഖഷോഗി വധം: 17 പേർക്കെതിരേ യുഎസ് ഉപരോധം
ഖഷോഗി വധം: 17 പേർക്കെതിരേ യുഎസ് ഉപരോധം
Friday, November 16, 2018 11:31 PM IST
വാഷിംഗ്ടൺ ഡിസി: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കിയിലെ കോൺസുലേറ്റിൽ വധിച്ച കേസുമായി ബന്ധപ്പെട്ട 17 സൗദി സ്വദേശികൾക്ക് എതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ മുൻ സീനിയർ ഉപദേഷ്ടാവ് സൗദ് അൽ ഖഹത്താനിയും ഇവരിൽ ഉൾപ്പെടുന്നു.

യുഎസിൽ താമസക്കാരനായിരുന്ന ഖഷോഗിയുടെ വധംആസൂത്രണം ചെയ്തു നടപ്പാക്കിയതിൽ ഖഹ്താനിക്കു പങ്കുണ്ടെന്നു ട്രഷറി ഡിപ്പാർട്ടുമെന്‍റ് ആരോപിച്ചു.


ആരാണു കൊലപാതകത്തിന് ഉത്തരവിട്ടതെന്നു വ്യക്തമാവുന്നതു വരെ കേസ് അവസാനിപ്പിക്കരുതെന്നും കൂടുതൽ നടപടികൾ വേണമെന്നും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.

മനുഷ്യാവകാശത്തിന്‍റെയും ജനാധിപത്യമൂല്യങ്ങളുടെയും പക്ഷത്താണു യുഎസെന്നു വ്യക്തമായ സന്ദേശം നൽകേണ്ടത് ആവശ്യമാണെന്നു ഡെമോക്രാറ്റിക് വിപ്പ് സ്റ്റെനി ഹോയർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.