ഹരീരി: സൗദിയോടു ലബനൻ വിശദീകരണം തേടി
ഹരീരി: സൗദിയോടു ലബനൻ വിശദീകരണം തേടി
Saturday, November 11, 2017 1:32 PM IST
ബെയ്റൂട്ട്: രാജിവച്ച ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയെ അദ്ദേഹത്തിന്‍റെ ഇംഗിതത്തിനു വിരുദ്ധമായി സൗദി അറേബ്യ തടഞ്ഞുവച്ചിരിക്കുകയാണെന്നു ലബനീസ് അധികൃതർ ആരോപിച്ചു. കഴിഞ്ഞയാഴ്ച സൗദിയിലേക്കു പോയ ഹരീരി അവിടെനിന്നു ടിവിയിലൂടെ രാജിപ്രഖ്യാപനം നടത്തിയശേഷം ലബനനിൽ തിരിച്ചെത്തിയിട്ടില്ല. ഹരീരി ലബനനിൽ തിരിച്ചെത്താത്തതിനെക്കുറിച്ചു വിശദീകരണം നൽകാൻ സൗദിക്കു ബാധ്യതയുണ്ടെന്നു ലബനീസ് പ്രസിഡന്‍റ് മൈക്കൽ ഔൺ പറഞ്ഞു. ഹരീരിയുടെ രാജി ഇതുവരെ പ്രസിഡന്‍റ് സ്വീകരിച്ചിട്ടില്ല.

ഇതിനിടെ സൗദി, കുവൈത്ത് എന്നിവ ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോടു ലബനനിൽനിന്നു മടങ്ങാൻ നിർദേശിച്ചു. ലബനനിൽ വിദേശശക്തികൾ ഇടപെടുന്നതിന് എതിരേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ മുന്നറിയിപ്പു നൽകി. ഇറാനും സൗദിയും തമ്മിലുള്ള സംഘർഷമാണു ലബനനിലെ പ്രതിസന്ധിക്കു കാരണം.

ലബനീസ്, സൗദി പൗരത്വമുള്ള ഹരീരി സ്വന്ത ഇഷ്ടപ്രകാരമാണു സൗദിയിലേക്കു പോയതെന്നു കഴിഞ്ഞ ദിവസം യുഎസ് പറഞ്ഞിരുന്നു. ഹരീരി ലബനനിൽ മടങ്ങിയെത്തി പ്രശ്നം വിശദീകരിക്കണമെന്നും ടില്ലേർസൺ പറഞ്ഞു.


ഷിയാ രാജ്യമായ ഇറാനും ഹിസ്ബുള്ളയും ലബനനിൽ പിടിമുറുക്കിയെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്നും പറഞ്ഞാണ് ഹരീരി കഴിഞ്ഞയാഴ്ച രാജി പ്രഖ്യാപിച്ചത്. സുന്നി മുസ്‌ലിമായ ഹരീരി സൗദിയുമായി അടുപ്പത്തിലാണ്. ഹരീരിയെ നിർബന്ധിച്ചു രാജിവയ്പിക്കുകയും തുടർന്ന് അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തുകൊണ്ടു സൗദി അറേബ്യ ലബനന് എതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു ഹിസ്ബുള്ള നേതാവ് നസറുള്ള ആരോപിച്ചു.

ലബനനെ ആക്രമിക്കാൻ ഇസ്രയേലിനു കോടിക്കണക്കിനു ഡോളർ നൽകാൻ സൗദി സന്നദ്ധത പ്രകടിപ്പിച്ചെന്നു ആരോപിച്ച നസറുള്ള ഇത് വൻ അപകടത്തിനിടയാക്കുമെന്നു മുന്നറിയിപ്പു നൽകി. ലബനനിൽ സംഘർഷം മൂർച്ഛിക്കുന്നതു ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നു യുഎൻ സെക്രട്ടറി ജനറൽ ഗുട്ടിയേറസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.