മാലിന്യം നിറഞ്ഞു തോട്; പാടത്ത് വെള്ളം കയറ്റാനാവാതെ 2000 ഏക്കറിലെ കൃഷി നശിക്കുമെന്ന് ആശങ്ക
Saturday, July 6, 2024 7:01 AM IST
വെച്ചൂർ: പാടശേഖരങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്ന നാട്ടുതോട്ടിൽ രാത്രിയുടെ മറവിൽ നിരന്തരം കക്കൂസ് മാലിന്യം തള്ളി തോടു മലിനമാക്കിയതിനെത്തുടർന്ന് 2000 ഏക്കർ നെൽകൃഷിക്ക് ശുദ്ധജലമെത്തിക്കാൻ കഴിയാതെ വന്നതോടെ കൃഷി കരിഞ്ഞു നശിക്കുമെന്ന ആശങ്കയിൽ കർഷകർ.

വെച്ചൂർ പഞ്ചായത്തിലെ പൂവത്തുക്കരി, അയ്യനാടൻ പുത്തൻകരി, കോലാംപുറത്തുകരി, കാട്ടുകരി, പൊന്നച്ചംചാൽ, പോട്ടക്കരി തുടങ്ങി 10ഓളം പാടശേഖരങ്ങളിലെ 2000 ഏക്കർ നെൽകൃഷിയാണ് നാശത്തിന്‍റെ വക്കിലായത്. വെച്ചൂർ- കല്ലറ റോഡിൽ പാടശേഖരങ്ങൾക്കു സമീപത്തായി ഒഴുകുന്ന കൊടുതുരുത്ത് - ഞാണുപറമ്പ് തോട്ടിൽ ഏതാനും വർഷങ്ങളായി ദിനംപ്രതി അഞ്ച് ടാങ്കറുകളെങ്കിലും കക്കൂസ് മാലിന്യം തള്ളുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു.
ശക്തിയേറിയ രാസവസ്തുക്കൾ കലർത്തി തള്ളുന്ന മാലിന്യം വീണ ഭാഗത്തെ പുല്ലുകൾപോലും കരിഞ്ഞു പോകുകയാണ്. തോട്ടിലിറങ്ങി തൂമ്പു തുറന്നാൽ മാത്രമേ പാടത്ത് വെള്ളമെത്തിക്കാനാകൂ. മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങിയ കർഷകർക്കും കർഷക തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമൊക്കെ ശരീരം ചൊറിഞ്ഞു തടിച്ചതിനെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നു.

അഞ്ചേക്കറോളം കൃഷിയിറക്കിയ വെച്ചൂർ മൂന്നാം വാർഡ് ഗോപേഷ് നിവാസിൽ ജി. ഗോപാലകൃഷ്ണൻ ത്വക്ക് രോഗബാധയെത്തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയിരുന്നു. കക്കൂസ് മാലിന്യം തോട്ടിൽ തള്ളുന്നതിനെതിരേ പ്രതികരിച്ചവരുടെ വീട്ടുപരിസരത്ത് സംഘം മാലിന്യം തള്ളി. പാടശേഖര സമിതിയും പഞ്ചായത്തുമൊക്കെ സ്ഥാപിച്ച സിസിടിവി കാമറകളും തകരാറിലാക്കിയാണ് ഇവർ വിഹരിക്കുന്നത്.


പാടത്ത് ശുദ്ധജലമെത്തിക്കാൻ കഴിയാത്തതിനാൽ വിതച്ച് 20 ദിവസമെത്തിയ നെൽച്ചെടികൾ കരിഞ്ഞുനശിക്കുമെന്ന സ്ഥിതിയിലാണ്. ഏക്കറിന് 20,000 രൂപയോളം കർഷകർ ഇതിനകം മുടക്കിക്കഴിഞ്ഞു. 10 പാടശേഖരങ്ങളിലുമായി 1000ത്തോളം കർഷകരാണുള്ളത്. ഇവർക്ക് പുറമെ തോടുകളുടെ പരിസരത്തും പാടശേഖരത്തിനു സമീപത്തുമായി താമസിക്കുന്ന നൂറുകണക്കിനു പ്രദേശവാസികളേയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്ന് പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി, പ്രസിഡന്‍റ് പ്രദീപ് കുന്നത്താപ്പള്ളി, കർഷകരായ അശോകൻ, ഫിലിപ്പ്, ജനാർദ്ദനൻ നായർ എന്നിവർ പറഞ്ഞു.