കടല്‍ഭിത്തി നിര്‍മാണം ഉടൻ പൂർത്തിയാക്കണം: എംപി
Sunday, June 30, 2024 6:34 AM IST
ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ കടൽഭിത്തി നിർമാണമടക്കം പ്രതിരോധ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനു ദുരിതാശ്വാസനിധിയില്‍നിന്ന് അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ജില്ലാവികസന സമിതി യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തീരദേശമേഖലയിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങൾ സര്‍ക്കാര്‍ അവഗണിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം നാമമാത്രമായ തുകയാണ് ഇതിനായി അനുവദിച്ചത്. അനുവദിച്ച പദ്ധതികളില്‍ മിക്കവയും കടലാസിലൊതുങ്ങിയെന്നും എംപി യോഗത്തിൽ പറഞ്ഞു.

ഇറിഗേഷന്‍ വകുപ്പിന്‍റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനിയറോട് ഈ വിഷയത്തില്‍ എംപി വിശദീകരണം തേടി. തീരദേശപ്രദേശത്ത് ഉള്‍പ്പെടെ കടല്‍ഭിത്തി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാല്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് രണ്ടു എംവിഡിമാരുള്ള സ്ഥലങ്ങളില്‍ പ്രതിദിനം 80ല്‍പരം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കുമ്പോള്‍ ആലപ്പുഴയില്‍ 25 എണ്ണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രശ്‌ന പരിഹാരിത്തിന് നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.

ജില്ലയിലെ സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട എംപി അധ്യാപക റാങ്ക് ലിസ്റ്റിന്‍റെ കലാവധി കഴിയാറായിട്ടും ഒഴിവുകള്‍ നികത്താന്‍ കാലതാമസം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കുറ്റപ്പെടുത്തി.

ആലപ്പുഴ നഗരത്തില്‍ നിന്നു ചന്ദനക്കാവ്, കൈതവന വഴി എസി റോഡിലേക്ക് പോകുന്നിടങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍ റോഡ് സുരക്ഷാ നടപടി ക്രമങ്ങള്‍ അനുസരിച്ച് അപകടം ഒഴിവാക്കുള്ള നടപടികളെടുക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഭോപ്പാലില്‍ നിന്നുള്ള പരിശോധനാഫലം വൈകുന്നതുമൂലം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടാൻ വൈകുന്നതിനാല്‍ ചേര്‍ത്തല വൈറോളജി ലാബില്‍ പക്ഷിപ്പനി പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തന്നതിനു നടപടി വേണമെന്നും എംപി യോഗത്തിൽ ആശ്യപ്പെട്ടു.