കുണ്ടറ- പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണം ത്വരിതപ്പെടുത്തും: പ്രേമചന്ദ്രൻ
Thursday, September 5, 2024 5:45 AM IST
കൊല്ലം: നിലവിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കി കുണ്ടറ - പള്ളിമുക്ക് റെയില്‍മേല്‍പ്പാല നിര്‍മാണം ത്വരിതപ്പെടുത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ചെന്നൈയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.

നിലവിലെ നിബന്ധന പ്രകാരം മേല്‍പ്പാല നിര്‍മാണത്തിന്‍റെ ചെലവിൽ 50 ശതമാനം വീതം
റെയില്‍വേയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ഭൂമിയുടേത് ഒഴിച്ച് മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വേ വഹിക്കാന്‍ തയാറാണെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കി.

റെയില്‍വേയുടെ ഭാവി വികസനം കണക്കിലെടുത്ത് കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്തി മേല്‍പ്പാലം നിര്‍മിക്കുന്നതിനാണ് നിലവിലെ നയപ്രകാരം റെയില്‍വേ ജിഎഡിക്ക് അംഗീകാരം നല്‍കുന്നത്.


എന്നാല്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലം എന്ന നിലയില്‍ ട്രാക്കുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തി ജിഎഡി അംഗീകാരം നല്‍കാമെന്നും യോഗത്തില്‍ ധാരണയായി. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായി ആര്‍ബിഡിസികെ അടിയന്തരമായി ജിഎഡി നല്‍കിയാല്‍ ഇളവ് ചെയ്ത വ്യവസ്ഥള്‍ പ്രകാരം അനുമതി നല്‍കും.

റെയില്‍വേയുടെ പുതിയ നയപ്രകാരം ജിഎഡി പുതുക്കി നിശ്ചയിക്കണമെന്ന തടസം ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മേല്‍പ്പാല നിര്‍മാണം ആരംഭിക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് മേല്‍പ്പാലം നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.