കളക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികളെ നേരിട്ട് ഹാജരാക്കി
Thursday, September 5, 2024 5:45 AM IST
കൊല്ലം: കളക്ടറേറ്റ് സ്‌ഫോടന കേസില്‍ പ്രതികളെ ഇന്നലെ നേരിട്ട് ഹാജരാക്കി മൊഴിയെടുത്തു. കേസില്‍ പ്രതിഭാഗത്തിന് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ സമയം അനുവദിച്ച് 10 ന് വാദം തുടരും. ക്രിമിനല്‍ചട്ടം 313 വകുപ്പ് അനുസരിച്ചാണ് മൊഴിയെടുത്തത്. പ്രതികള്‍ മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദീന്‍ എന്നീ പ്രതികളെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുമ്പാകെ ഹാജരാക്കി.

പ്രോസിക്യൂഷന്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ പ്രതികളോട് ചോദിച്ചു. അറിയില്ലെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു പ്രതികളുടെ മറുപടി. പ്രതികളുടെ മധുരയിലെ വീടുകളിലും കടയിലും പരിശോധന നടത്തി ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പിടിച്ചെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പരിശോധനകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് മറുപടി നല്‍കിയത്.


വീട്ടില്‍ യാതൊരുവിധ തെരച്ചിലും നടന്നിട്ടില്ലെന്നും തങ്ങള്‍ക്കെതിരേ അന്വേഷണം നടന്നിട്ടില്ലെന്നും കേസില്‍ എന്‍ഐഎ വെറുതെ വിട്ടെന്നുമായിരുന്നു പ്രതികളുടെ മൊഴി.

മൈസൂര്‍ കോടതി വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മധുരയില്‍ പ്രതികളുടെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിലാണ് മൊബൈല്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥ് ഹാജരായി. പ്രതികള്‍ക്കായി പ്രോസിക്യൂഷന്‍ ചോദ്യങ്ങള്‍ അഡ്വ. രേഖ ദീപു തമിഴിലേക്ക് മൊഴിമാറ്റി. 2016 ജൂണിലാണ് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.