പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Wednesday, September 4, 2024 10:52 PM IST
ചാത്തന്നൂർ: പ്ലസ് വൺ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ കാരംകാവിൽ വീട്ടിൽ അഡ്വ.രതീഷ് - ശ്യാമ ദമ്പതികളുടെ മകൾ ഗൗരി പാർവതി (15) യാണ് മരിച്ചത്. കൊല്ലം സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. മാതാപിതാക്കൾ വിദേശത്താണ്. ഹോസ്റ്റ ലിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വയറിന് സുഖമില്ലെന്ന് അറിയിച്ചതിനെതുടർന്ന് രതീഷിന്‍റെ അച്ഛൻ തുളസീധരൻ കൊച്ചുമകളെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയുമായിരുന്നു. അസുഖം ഭേദമായപ്പോൾ ഹോസ്റ്റലിലേയ്ക്ക് തിരിച്ചു പോകാൻ മുത്തച്ഛനും മുത്തശി രമണിയും പറഞ്ഞെങ്കിലും കുട്ടി പോകാൻ താല്പര്യമില്ലെന്ന് പറയുകയായിരുന്നു.


രതീഷ് തൊട്ടടുത്ത ദിവസം നാട്ടിലേക്ക് എത്താനിരിക്കെയാണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. ചാത്തന്നൂർ പോലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.