സിപിഎം തീരുമാനം നിർഭാഗ്യകരം: അഡ്വ. രൂപബാബു
Wednesday, September 4, 2024 6:36 AM IST
കൊട്ടിയം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയെ കുറിച്ച് പഠിക്കുവാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന്‌ പിന്നാലെ ജനപ്രതിനിധി കൂടിയായ കൊല്ലം എം എൽ എ മുകേഷിനെ മാറ്റി നിർത്തുന്നതിന് പകരം അദ്ദേഹത്തെ പിന്തുണയ്ക്കുകയും അദ്ദേഹം രാജി വയ്ക്കേണ്ട എന്ന് തീരുമാനം എടുക്കുകയും ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മഹിളമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ അഡ്വ. രൂപബാബു പറഞ്ഞു .

മലയാള സിനിമയ്ക്കും, സ്ത്രീ സമൂഹത്തിനും തന്നെ നാണക്കേട് ആയ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും, നടപടികളും വേഗത്തിലാക്കണം.


റിപ്പോർട്ടിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കേസെടുക്കാൻ കഴിയില്ലെന്ന സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ നിലപാട് കുറ്റവാളികളെ രക്ഷിക്കുന്നതിന് തുല്യമാണ്.
സർക്കാർമുഖം നോക്കാതെ നടപടി എടുക്കണം. കുറ്റം ചെയ്തവർ ആരെന്ന് പൊതുജനമറിയട്ടെ. മാന്യതയുടെ പുറന്തോടിനുള്ളിൽ ഒളിച്ചു നിൽക്കുന്ന എല്ലാ ക്രിമിനലുകളും വിചാരണ നേരിടട്ടെ എന്നും അഡ്വ. രൂപബാബു പറഞ്ഞു.