സ്ഥിരംകുറ്റവാളിയെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി
Wednesday, September 4, 2024 6:23 AM IST
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. ജില്ലയിൽ, പള്ളിത്തോട്ടം എച്ച് ആന്‍റ് സി കോന്പൗണ്ടിൽ ഗന്ധിനഗർ 26 ൽ  അഫ്സൽ(30) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2021 മുതൽ പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ച് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.

ആക്രമണം, കവർച്ച, ഗഞ്ചാവ് വിൽപ്പന, എന്നീ കുറ്റകൃത്യങ്ങളിലാണ് ഇയാൾ ഉൾപ്പെട്ടിട്ടുള്ളത്. പ്രതിക്കെതിരെ മുന്പ് കാപ്പ നിയമപ്രകാരം സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .എന്നാൽ നിയന്ത്രണം പൂർത്തിയാക്കിയ ഉടനെ തന്നെ ഇയാൾ കവർച്ച കേസിൽ പ്രതിയായതോടെയാണ് കരുതൽ തടങ്കലിനുള്ള നടപടികൾ ആരംഭിച്ചത്.


ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ഈ വർഷം കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലേക്ക് അയക്കുന്ന ഇരുപത്തിരണ്ടാമത്തെ കുറ്റവാളിയാണ് അഫ്സൽ.

പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറുന്ന ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി കാപ്പാ നിയമപ്രകാരം തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു.