ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി
Wednesday, September 4, 2024 6:23 AM IST
മടത്തറ : വര്‍ഷങ്ങള്‍ പഴക്കമുള്ള ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. വനം വകുപ്പ് കുളത്തുപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ചോഴിയക്കോട് അരുണ്‍ സദനത്തില്‍ ചന്ദ്രിക, അരിപ്പ പ്രസന്ന വിലാസം വീട്ടില്‍പ്രിയദര്‍ശിനി എന്നിവരുടെ വീടുകളില്‍ നിന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ രാത്രി മുറിച്ചു കടത്തിയത്. രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

ഇരുവരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായി നിരീക്ഷിച്ച ശേഷം ആസൂത്രിതമായിട്ടാണ് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗാമനം. അന്വേഷണം ആരംഭിച്ച അധികൃതര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വരികയാണ്.


പുരയിടത്തില്‍ സ്വാഭാവികമായി വളര്‍ന്നു വന്ന ചന്ദനമരമായിരുന്നു എന്നും ഇരുപതു വര്‍ഷത്തില്‍ അധികം പഴക്കമുണ്ടെന്നും വീട്ടുടമ പ്രിയദര്‍ശനി പറയുന്നു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് വാര്‍ഡ്‌ അംഗം ജയ്‌സിംഗ് ആവശ്യപ്പെട്ടു.

ചന്ദ്രികയുടെ വീട്ടില്‍ നിന്ന ചന്ദനമരത്തിന്‍റെ ചുവടു ഭാഗം ഉള്‍പ്പടെ പിഴുതു കടത്തുകയായിരുന്നു. കുളത്തുപ്പുഴ അഞ്ചല്‍ പാതയില്‍ പതിന്നാംമൈലിലും സമാനമായി ചന്ദന മരം മോഷ്ടിച്ചു കടത്തിയിരുന്നു.