മുകേഷ് എംഎൽഎയ്ക്കെതിരേ സമരം ശക്തമാക്കും: യൂത്ത് കോൺഗ്രസ്
Tuesday, September 3, 2024 6:14 AM IST
കൊല്ലം: വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദിക്കുകയും സമരത്തിൽ പങ്കെടുത്ത വനിതകളെ പുരുഷ പോലീസുകാർ ലാത്തികൊണ്ട് അടിക്കുകയും ചെയ്യാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥന് എതിരേ പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിക്ക് പരാതി അയക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.

പോലീസ് യാതൊരു കാരണവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ചത്. എം. മുകേഷ് എംഎൽഎ രാജിവയ്ക്കുക, അല്ലെങ്കിൽ പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി തുടർ ദിവസങ്ങളിൽ ശക്തമായ സമരങ്ങൾ ആവിഷ്കരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളവും ജില്ലാ പ്രസിഡന്‍റ് റിയാസ് ചിതറയും സംയുക്തമായി അറിയിച്ചു.


ഇടക്കാല ജാമ്യം അനുവദിച്ച ജില്ലാ പ്രസിഡന്‍റ് റിയാസ് ചിതറക്കും ഷെഫീഖ് ചെന്താപൂരിനും ഇന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ.എം.എസ്. അജിത് കുമാർ കോടതിയിൽ ഹാജരായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കള്ളക്കേസെടുത്ത് സമരത്തിന്‍റെ മുനയൊടിക്കാമെന്ന സിപിഎമ്മിന്‍റെ വ്യാമോഹം മലർപ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.