ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Tuesday, September 3, 2024 6:14 AM IST
കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാൾ കൂടി പോലീസിന്‍റെ പിടിയിലായി.

ആദിനാട് നോർത്ത് മണിമന്ദിരം വീട്ടിൽ ചിക്കു(29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കേസിലെ മുഖ്യപ്രതി ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഷാൽകൃഷ്ണൻ ഭീഷണിപ്പെടുത്തി ലൈംഗികപീഢനം നടത്തി. മാത്രമല്ല സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദിക്കുകയും കൂട്ടബലാൽസംഗം നടത്തുകയുമായിരുന്നു.


അറസ്റ്റിലായ ചിക്കുവിനെതിരേ ഓച്ചിറ പോലീസ് സ്റ്റേഷനിൽ മുമ്പും വധശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. പ്രതിക്കായ് തെരച്ചിൽ നടത്തി വരവേ പ്രതി പോലീസ് സംഘത്തിന്‍റെ പിടിയിലായി.

കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വി, എസ്ഐ മാരായ ഷമീർ, ഷാജിമോൻ, സജികുമാർ, എസ് സിപിഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുരുലാലിനായുള്ള തെരച്ചിൽ ശക്തമാക്കി.