അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
Friday, June 28, 2024 6:33 AM IST
കൊല്ലം: വർഷങ്ങളായി കൊല്ലം ജില്ലാ സെന്ററിലുള്ള കോടതികളിലെ കേസുകൾ വിദൂര സബ്സെന്‍റർ കോടതിയിലേക്ക് മാറ്റിയതിനെതിരെ കൊല്ലം ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്കരിച്ച് അനിശ്ചിത കാല സമരം നടത്തി.

ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്- വെസ്റ്റ്, ഇരവിപുരം, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലെയും കൊല്ലം എക്സൈസ് സർക്കിൾ, കൊല്ലം-ചാത്തന്നൂർ എക്സൈസ് റേഞ്ച്, എക്സൈസ് കൊല്ലം സ്ക്വാഡ് എന്നിവയുടെയും പരിധി യിൽ കൊല്ലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടി (ജെഎഫ്സിഎം 2)ലുള്ള കേസുകളാണ് ജെഎഫ്‌സിഎം ചവറയി ലേക്കു മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാരമുള്ള ചീഫ് ജുഡിഷൽ മജിസ്ട്രേട്ടിൻ്റെ ഉത്തരവിലാണിത്.

2000 അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നകൊല്ലത്തുനിന്ന് 5000ത്തോളം കേസുകളാണ് മുപ്പ തിനടുത്ത് അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന ചവറയിലേക്കു മാറ്റിയത്. ഇത് യുക്തിയില്ലാത്ത തീരുമാനമാണെന്ന് സമരക്കാർ ആരോപിച്ചു.

കൊല്ലം ബാർ അസോസിയേഷൻ നേതൃത്വ ത്തിൽ പ്രകടനവും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിൻ്റെ ചേംബറിനു മുന്നിൽ ധർണയും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റി സിനും രജിസ്ട്രാർ ജനറലിനും ബാർ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.